ഇറാനെതിരായ അമേരിക്കയുടെ വ്യോമാക്രമണം തുടർച്ചയായ പത്താം ദിവസവും ശക്തമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ സഞ്ചരിച്ചിരുന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടർന്ന് ജീവനക്കാർ ലൈഫ് ബോട്ടുകളിലൂടെ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ കടത്തിവിടില്ലെന്ന മുന്നറിയിപ്പും ഇറാൻ ആവർത്തിച്ചു. ഇതിനിടെ കുവൈത്തിലുള്ള അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു.
ഇറാനെതിരായ അമേരിക്കയുടെ വ്യോമാക്രമണം തുടർച്ചയായ പത്താം ദിവസവും ശക്തമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ സഞ്ചരിച്ചിരുന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടർന്ന് ജീവനക്കാർ ലൈഫ് ബോട്ടുകളിലൂടെ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ കടത്തിവിടില്ലെന്ന മുന്നറിയിപ്പും ഇറാൻ ആവർത്തിച്ചു. ഇതിനിടെ കുവൈത്തിലുള്ള അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ സൈനിക ശേഷി തകർക്കാനുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കി. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നിവിടങ്ങളിലെ ഇറാനിയൻ സൈനിക കമാൻഡ് കേന്ദ്രങ്ങളെയാണ് യു.എസ് ഏറ്റവും ഒടുവിലായി ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്.
അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ശക്തമായ പ്രത്യാക്രമണം നടത്തി. ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഐആർജിസി സ്ഥിരീകരിച്ചിട്ടുണ്ട്.ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക തുടർച്ചയായി വ്യോമാക്രമണം ശക്തമാക്കുന്നുണ്ടെങ്കിലും ഇറാന്റെ സ്വാധീനം പൂർണമായി തകർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ജോർദാനിൽ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇറാഖിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകൾ വീണ്ടും രൂക്ഷമായിരുന്നു. സംഘർഷം ശക്തമായതോടെ ആഗോള സമ്പദ്വ്യവസ്ഥയിലും അതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാകുnന്നുണ്ട്. ലോകത്തിലെ സമുദ്രമാർഗമുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഏതാണ്ട് സ്തംഭിച്ച നിലയിലാണ് ഇപ്പോൾ. ഇതിന്റെ പ്രതിഫലനമായി അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളർ പിന്നിട്ടു. അമേരിക്കയിൽ പെട്രോളിന്റെ ശരാശരി ചില്ലറവില ഗാലന് നാല് ഡോളറിലെത്തി. അതേസമയം, മേഖലയിൽ സമ്പൂർണ യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളും സജീവമാണ്. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ഇറാന്റെ ആഭ്യന്തരമന്ത്രി പാകിസ്ഥാനിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




