നിർമ്മിത ബുദ്ധി ഉപയോഗിച്ച് എളുപ്പത്തിൽ ആയിരക്കണക്കിന് പാട്ടുകൾ നിർമ്മിക്കുകയും, ബോട്ടുകൾ ഉപയോഗിച്ച് അവ വ്യാജമായി ദശലക്ഷക്കണക്കിന് തവണ കേൾപ്പിച്ച് വൻതുക റോയൽറ്റിയായി തട്ടിയെടുക്കുന്നതുമാണ് സംഗീത മേഖല ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ നൽകുന്ന ആകെ റോയൽറ്റി പണത്തിൽ നിന്ന് ഒരു വലിയ പങ്ക് ഈ വ്യാജ അക്കൗണ്ടുകൾ കൊണ്ടുപോകുന്നതിനാൽ, രാത്രി പകലാക്കി അധ്വാനിക്കുന്ന യഥാർത്ഥ കലാകാരന്മാർക്കും സംഗീതജ്ഞർക്കും ലഭിക്കേണ്ട അർഹമായ വരുമാനം വൻതോതിൽ നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് Spotify, YouTube തുടങ്ങിയ പ്ലാറ്റ്ഫോമുകൾ എഐ പാട്ടുകൾക്ക് പ്രത്യേക ലേബലുകൾ നൽകിയും കർശന നിയമങ്ങൾ കൊണ്ടുപന്നും ഇതിനെതിരെ നടപടി സ്വീകരിക്കുന്നത്.
ആയിരകണക്കിന് പാട്ടുകൾ
നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന പാട്ടുകളും വ്യാജ സ്ട്രീമുകളും സംഗീത മേഖലയ്ക്കും യഥാർത്ഥ കലാകാരന്മാർക്കും വലിയ ഭീഷണിയാകുന്നുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ആയിരക്കണക്കിന് പാട്ടുകൾ ഉണ്ടാക്കാൻ വ്യാജന്മാർക്ക് സാധിക്കുന്നു. തുടർന്ന്, കമ്പ്യൂട്ടർ പ്രോഗ്രാമുകളായ ബോട്ടുകൾ ഉപയോഗിച്ച് ആളുകൾ കേൾക്കുന്നതുപോലെ വ്യാജമായി ദശലക്ഷക്കണക്കിന് തവണ ഈ പാട്ടുകൾ കേൾപ്പിക്കുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ നൽകുന്ന റോയൽറ്റി തുകയുടെ ഒരു വലിയ പങ്ക് ഈ രീതിയിലൂടെ തട്ടിയെടുക്കപ്പെടുന്നതിനാൽ, യഥാർത്ഥ കലാകാരന്മാർക്ക് അർഹമായ പ്രതിഫലം നഷ്ടപ്പെടുകയാണ്.
എ ഐ റോയൽറ്റി
ഒരു പ്രധാന ഉദാഹരണമായി അമേരിക്കയിലെ മൈക്കിൾ സ്മിത്ത് എന്നയാളുടെ തട്ടിപ്പ് . എഐ ഉപയോഗിച്ച് ഉണ്ടാക്കിയ ലക്ഷക്കണക്കിന് പാട്ടുകൾ ബോട്ടുകൾ വഴി കേൾപ്പിച്ച് ഇയാൾ 65 കോടിയിലധികം രൂപ റോയൽറ്റിയായി തട്ടിയെടുത്തു. ഫ്രഞ്ച് ആപ്പായ Deezer-ൽ പ്രതിമാസം വരുന്ന പുതിയ പാട്ടുകളിൽ പകുതിയിലധികവും എഐ നിർമ്മിതമാണെന്നും, ഇവയിലെ വലിയൊരു ഭാഗം സ്ട്രീമുകളും വ്യാജമാണെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ആഗോള തലത്തിലെ സ്ട്രീമുകളിൽ 10 ശതമാനത്തോളം ഇത്തരത്തിലുള്ള വ്യാജ സ്ട്രീമുകളാണെന്നാണ് കണക്കാക്കുന്നത്.
നിയമങ്ങൾ വരുമോ?
ഇത്തരം തട്ടിപ്പുകൾ തടയാൻ Spotify, YouTube തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളും വൻകിട സംഗീത കമ്പനികളും കർശന നടപടികളിലേക്ക് കടക്കുകയാണ്. എ ഐ ഉപയോഗിച്ച് ഉണ്ടാക്കുന്ന ആർട്ടിസ്റ്റ് പ്രൊഫൈലുകൾക്ക് Spotify എ ഐ എന്ന പ്രത്യേക ലേബൽ നൽകുകയും, ആളുകൾക്ക് തനിയെ നിർദ്ദേശിക്കുന്ന റെക്കമൻഡേഷൻ ലിസ്റ്റുകളിൽ നിന്ന് അവയെ ഒഴിവാക്കുകയും ചെയ്യും. ഇതിനൊപ്പം YouTube എഐ ഉള്ളടക്കങ്ങൾക്ക് പ്രത്യേക ലേബലുകൾ നിർബന്ധമാക്കുകയും, ആഗോള സംഗീത കമ്പനികൾ ചേർന്ന് വ്യാജ സ്ട്രീമുകൾ കണ്ടുപിടിച്ച് തടയാനുള്ള പുതിയ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്.




