25000 ന് മുകളില്‍ പിടിച്ചു നിന്ന് നിഫ്റ്റി; തുടര്‍ച്ചയായി ഏഴാം ദിവസവും മുന്നേറ്റം, ഊര്‍ജം യുഎസ്-ഇന്ത്യ ചര്‍ച്ചകള്‍ നടക്കുമെന്ന പ്രതീക്ഷ

യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളെ ചുറ്റിപ്പറ്റി ഉയര്‍ന്നിരിക്കുന്ന ശുഭാപ്തിവിശ്വാസമാണ് വിപണിക്ക് ഊര്‍ജം പകരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളും യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും വിപണിക്ക് അനുകൂല വികാരം പകരുന്നുണ്ട്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

തുടര്‍ച്ചയായി ഏഴാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി. എന്‍എസ്ഇ നിഫ്റ്റി 50 32.40 പോയിന്റ് ഉയര്‍ന്ന് 25,005.5 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 123.58 പോയിന്റ് ഉയര്‍ന്ന് 81,548.73 ല്‍ എത്തി വ്യാപാരം അവസാനിപ്പിച്ചു. നാല് മാസത്തിനിടെ ആദ്യമായാണ് സൂചികകള്‍ തുടര്‍ച്ചയായി ഏഴ് വ്യാപാര ദിനങ്ങളില്‍ മുന്നേറുന്നത്.

യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളെ ചുറ്റിപ്പറ്റി ഉയര്‍ന്നിരിക്കുന്ന ശുഭാപ്തിവിശ്വാസമാണ് വിപണിക്ക് ഊര്‍ജം പകരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളും യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും വിപണിക്ക് അനുകൂല വികാരം പകരുന്നുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം എണ്ണ, വാതക മേഖലയില്‍ ശ്രദ്ധേയമായ നേട്ടം ദൃശ്യമായി. എണ്ണ-വാതക, ഊര്‍ജ്ജ സൂചികകള്‍ യഥാക്രമം 1.1% ഉം 0.9% ഉം ഉയര്‍ന്നു. ഗെയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ കമ്പനികളാണ് ഈ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് 3.47%, ഗെയില്‍ 2.94%, ഐഒസി 1.98%, അദാനി ടോട്ടല്‍ ഗ്യാസ് 1.41%, എച്ച്പിസിഎല്‍ 1.36% എന്നിങ്ങനെ ഉയര്‍ന്നു.

അതേസമയം രണ്ട് ദിവസമായി മികച്ച മുന്നേറ്റം നടത്തിയ ഐടി സൂചിക 0.5% ഇടിഞ്ഞു. ഓഹരി തിരികെ വാങ്ങുന്നത് പരിഗണിക്കുന്നതിനുള്ള ബോര്‍ഡ് മീറ്റിംഗിന് മുന്നോടിയായി ഇന്‍ഫോസിസിന്റെ മൂല്യം 1.5% ഇടിഞ്ഞു. വിപ്രോ 0.72%, ടെക് മഹീന്ദ്ര 0.31% എന്നിങ്ങനെയും ഇടിവ് രേഖപ്പെടുത്തി.

നിഫ്റ്റിയില്‍ നിര്‍ണായക ക്ലോസിംഗ്

‘നിഫ്റ്റി 50 സൂചിക 25,000 എന്ന നിര്‍ണായക പരിധിക്ക് മുകളിലാണ് ക്ലോസ് ചെയ്തത്. യുഎസ് ഇന്ത്യയില്‍ അപ്രതീക്ഷിതമായി 50% താരിഫ് ഏര്‍പ്പെടുത്തിയത് തുടക്കത്തില്‍ സൂചികയെ 24,400 ലേക്ക് താഴ്ത്തി. എന്നിരുന്നാലും, സൂചിക ഈ ഇടിവില്‍ നിന്ന് സ്ഥിരമായി കരകയറുകയാണ്.’ ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.

‘ആഭ്യന്തര സമ്പദ്വ്യവസ്ഥയില്‍ പരിമിതമായ ആഘാതം മാത്രം ഉണ്ടാകുമെന്ന പ്രതീക്ഷ, യുഎസ് ദീര്‍ഘകാല നയങ്ങളോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ തന്ത്രപരമായ പ്രതികരണം, വ്യാപാരവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ജിഎസ്ടി പോലുള്ള സുപ്രധാന ആഭ്യന്തര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ പുനരുജ്ജീവനത്തിന് കാരണമായത്. അടുത്തിടെ, ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള യുഎസില്‍ നിന്നുള്ള പോസിറ്റീവ് സൂചനകള്‍ സൂചിക പുതിയ ശ്രേണിയിലേക്ക് ഉയരാന്‍ വഴിയൊരുക്കി, ഇത് വിപണി വളരെയധികം പ്രതീക്ഷിച്ചിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഫ്റ്റിയും സെന്‍സെക്‌സും തിരിച്ചുവരവ് നടത്തിയെങ്കിലും, 2024 സെപ്റ്റംബറില്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഉയരത്തേക്കാള്‍ ഏകദേശം 5% താഴെയാണ് അവ ഇപ്പോഴും.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

TAGGED:
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version