100 ഡോളര്‍ കടന്ന് ക്രൂഡ്; വിപണിയില്‍ കനത്ത ആശങ്ക, ഐടി ഓഹരികള്‍ വീണു

ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

ജൂലൈയ്ക്ക് ശേഷം ആദ്യമായി ക്രൂഡ് 100 ഡോളറിന് മുകളില്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടന്നു. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡ് വില 100 ഡോളറിനു മുകളിലെത്തുന്നത്. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണഗതാഗതത്തിന് ഭീഷണി ഉയരുന്നതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഉയര്‍ന്ന ക്രൂഡ് വില ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ പണപ്പെരുപ്പത്തിനും സാമ്പത്തിക സമ്മര്‍ദത്തിനും കാരണമായേക്കും.

വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം

ബ്രെന്റ് ക്രൂഡ് വില 100 ഡോളര്‍ കടന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദം ശക്തമായി. സെന്‍സെക്സ് 1.08% ഇടിഞ്ഞ് 74,764.23ലും നിഫ്റ്റി 0.86% താഴ്ന്ന് 23,431.50ലും എത്തി. ജൂണ്‍ 11ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരങ്ങളാണിത്. ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു. ഉയര്‍ന്ന എണ്ണവിലയുടെ പശ്ചാത്തലത്തില്‍ എനര്‍ജി, മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചിക 1.8% ഉയര്‍ന്നു.

ഇറാന്‍ ആണവ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നെന്ന് റിപ്പോര്‍ട്ട്

ഇറാനിലെ മലനിരയ്ക്കടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ആണവകേന്ദ്രത്തിന് സമീപം പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി ഉപഗ്രഹ ചിത്രങ്ങളുദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതടക്കമുള്ള സൈനിക സാധ്യതകള്‍ യുഎസ് പരിഗണിക്കുന്നുവെന്നാണ് സൂചന. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്ന പ്രവര്‍ത്തനങ്ങളുടെ കൃത്യമായ സ്വഭാവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ഇറാന്റെ ആണവപരിപാടിയെ ചൊല്ലിയുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്.

സൂപ്പര്‍ഇന്റലിജന്‍സിനെതിരെ മുന്നറിയിപ്പുമായി ആന്ത്രോപിക്കിലെ ജോലി വിട്ട് ഗവേഷകന്‍

AI രംഗത്തെ അതിവേഗ മത്സരത്തിനെതിരെ ഗുരുതര മുന്നറിയിപ്പുമായി പ്രമുഖ എഐ കമ്പനിയായ Anthropic-ലെ ഗവേഷകന്‍ ജേക്കബ് കോക്‌സണ്‍ രാജിവെച്ചു. മനുഷ്യരുടെ നിയന്ത്രണ ശേഷിയെ മറികടക്കാന്‍ സാധ്യതയുള്ള, സ്വയം മെച്ചപ്പെടുന്ന ‘സൂപ്പര്‍ഇന്റലിജന്‍സ്’ വികസിപ്പിക്കാനുള്ള മത്സരത്തില്‍ കമ്പനികള്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള സാങ്കേതികവിദ്യ മനുഷ്യരാശിക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കാമെന്നും കോക്‌സണ്‍ മുന്നറിയിപ്പ് നല്‍കി. 

എന്‍എസ്ഇ ഐപിഒയില്‍ 1.05 കോടി ഓഹരികള്‍ വില്‍ക്കാന്‍ ന്യൂ ഇന്ത്യ അഷുറന്‍സ്

വരാനിരിക്കുന്ന എന്‍എസ്ഇ മെഗാ ഐപിഒയില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ New India Assurance തങ്ങളുടെ കൈവശമുള്ള 1.05 കോടി എന്‍എസ്ഇ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഏറെക്കാലമായി കാത്തിരുന്ന എന്‍എസ്ഇയുടെ ഐപിഒയ്ക്ക് റെഗുലേറ്ററി അനുമതി ലഭിച്ചതോടെയാണ് ഓഹരിയുടമകളുടെ എക്‌സിറ്റ് നടപടികള്‍ വേഗത്തിലാകുന്നത്. എന്‍എസ്ഇയുടെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) രീതിയിലാണ്.  

English Summary

Brent crude crosses $100 amid Middle East tensions, pressuring Indian markets and IT stocks. Iran nuclear concerns rise, Anthropic researcher warns about superintelligence risks, while NSE IPO preparations accelerate.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version