പ്രവാസികള്‍ക്ക് 16,000 ത്തോളം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കി നോര്‍ക്ക കെയർ

അപകടത്തിൽപ്പെടുന്ന പ്രവാസികളെയും പ്രവാസികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും കണക്കിലെടുത്ത് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന് ഈ മാസം 22ന് തുടക്കം.

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: Norka Roots

പ്രവാസികൾക്കായി നോർക്കയുടെ കരുതൽ തുടരുന്നു. അപകടത്തിൽപ്പെടുന്ന പ്രവാസികളെയും പ്രവാസികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും കണക്കിലെടുത്ത് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന് ഈ മാസം 22ന് തുടക്കം. ആദ്യമായാണ് ഇന്ത്യയിൽ ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭിക്കും. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, മഹീന്ദ്ര ബ്രോക്കേഴ്‌സ് എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

എന്താണ് നോർക്കാ കെയർ?

പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്ന പദ്ധതിയാണ് നോര്‍ക്ക കെയര്‍. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് മെഡിക്കല്‍ ചെക്കപ്പിന്റെ ആവശ്യമില്ല. പോളിസിയുടെ ഭാഗമായ ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും.പോളിസി എടുക്കും മുൻപുണ്ടായിരുന്ന രോഗങ്ങളുടെ ചികിത്സക്കും കവറേജ് ലഭിക്കും എന്നതാണ് പ്രത്യേകത .

പ്രവാസി, പ്രവാസിയുടെ പങ്കാളി, 25 വയസ് വരെയുള്ള രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുക. ഓരോരുത്തര്‍ക്കും അധിക പ്രീമിയം അടച്ചാല്‍ മൂന്ന് കുട്ടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കാം. പ്രവാസി ഐഡി കാര്‍ഡ്, വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കുള്ള എന്‍.ആര്‍.കെ കാര്‍ഡ്, വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ്‌സ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് പദ്ധതിയിൽ ചേരാനാകും.ഒരാള്‍ക്ക് മാത്രമാണെങ്കില്‍ 8,101 രൂപയാണ് പ്രീമിയം. പങ്കാളിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപ പ്രീമിയം അടക്കണം. അധികമായി ചേര്‍ക്കുന്ന ഓരോ കുട്ടിക്കും 4,130 രൂപ വീതം പ്രീമിയം അടക്കേണ്ടി വരും.

ഇന്ത്യക്ക് പുറത്തുള്ള 40 ലക്ഷം പ്രവാസി മലയാളികളും വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന 35 ലക്ഷത്തോളം പേരും ഉള്‍പ്പെടെ 75 ലക്ഷത്തോളം പേര്‍ക്ക് പദ്ധതി പ്രയോജനകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രായപരിധിയിലും ഇളവുണ്ട് .18 വയസ് മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് ചേരാവുന്നതാണ്.

എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം

നോര്‍ക്ക കെയര്‍ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴിയോ നോര്‍ക്ക വെബ്‌സൈറ്റ് വഴിയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകളും പുറത്തിറക്കും. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെയാണ് ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് നടക്കുക. പദ്ധതിയില്‍ അംഗമല്ലാത്ത ആശുപത്രികളില്‍ നടത്തുന്ന ചികിത്സക്ക് റീ ഇമ്പേഴ്‌സ്‌മെന്റ് ലഭിക്കുകയും ചെയ്തു.കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version