പഞ്ചസാര ഉല്‍പ്പാദനം താഴേക്ക്; ചായകുടി നിലയ്ക്കുമോ?

നവംബര്‍ 15 വരെ 144 പഞ്ചസാര മില്ലുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ, മുന്‍വര്‍ഷം ഇത് 264 ആയിരുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

2024-25 സീസണിലെ ആദ്യ ആറ് ആഴ്ചകളില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 44 ശതമാനം കുറഞ്ഞ് 7.10 ലക്ഷം ടണ്ണിലെത്തി. വാന്‍ വീഴചയാണിത്. ഒരു വര്‍ഷം മുമ്പ് ഇതേകാലയളവില്‍ ഉല്‍പ്പാദനം 12.70 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം. കുറച്ചു മില്ലുകളാണ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറികള്‍ ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ 15 വരെ 144 പഞ്ചസാര മില്ലുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ, മുന്‍വര്‍ഷം ഇത് 264 ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്ര, ഇതുവരെ ക്രഷിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 103 മില്ലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു.

40 മില്ലുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടകയില്‍ ഒരു വര്‍ഷം മുമ്പ് ഉല്‍പ്പാദിപ്പിച്ച 53.75 ലക്ഷം ടണ്ണില്‍ നിന്ന് 26.25 ലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ ഈ കാലയളവില്‍ 85 മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന 2024-25 സീസണിലെ മൊത്തം പഞ്ചസാര ഉല്‍പ്പാദനം മുന്‍ സീസണിലെ 319 ലക്ഷം ടണ്ണില്‍ നിന്ന് 280 ലക്ഷം ടണ്ണായി കുറയുമെന്ന് വ്യവസായ ബോഡി എന്‍എഫ്‌സിഎസ്എഫ്എല്‍ കണക്കാക്കുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version