എലി ലില്ലിയുടെ അല്‍ഷിമേഴ്‌സ് മരുന്നായ ഡൊണനെമാബ് 2025 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്എഫ്ഡിഎയുടെ അംഗീകാരം മരുന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലി ലില്ലിയുടെ സിഇഒ ഡേവ് റിക്സ് പറഞ്ഞു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

അമേരിക്കന്‍ ഫാര്‍മ വമ്പനായ എലി ലില്ലി, അല്‍ഷിമേഴ്‌സ് മരുന്നായ ഡൊണനെമാബ് 2025-ഓടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്എഫ്ഡിഎയുടെ അംഗീകാരം മരുന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലി ലില്ലിയുടെ സിഇഒ ഡേവ് റിക്സ് പറഞ്ഞു.

അല്‍ഷിമേഴ്‌സിന് നിലവില്‍ ചികിത്സയില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും അതിന്റെ പുരോഗതി മന്ദഗതിയിലാക്കാനും സഹായിക്കുന്ന മരുന്നുകളുണ്ട്. എലി ലില്ലിയുടെ ഡോണനെമാബ്, ബീറ്റാ-അമിലോയ്ഡ് ഫലകങ്ങളെ ടാര്‍ഗെറ്റുചെയ്യാനും നീക്കം ചെയ്യാനും രൂപകല്‍പ്പന ചെയ്ത ഒരു മോണോക്ലോണല്‍ ആന്റിബോഡിയാണ്.

എലി ലില്ലിയുടെ ഡോണനെമാബ്, ബീറ്റാ-അമിലോയ്ഡ് ഫലകങ്ങളെ ടാര്‍ഗെറ്റുചെയ്യാനും നീക്കം ചെയ്യാനും രൂപകല്‍പ്പന ചെയ്ത ഒരു മോണോക്ലോണല്‍ ആന്റിബോഡിയാണ്

”ഞങ്ങള്‍ 30 വര്‍ഷത്തിലേറെയായി അല്‍ഷിമേഴ്‌സിനുള്ള മരുന്നിനായി പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ ധാരാളം പണം ചിലവഴിച്ചു, ഏകദേശം 10 ബില്യണ്‍ ഡോളര്‍ അല്‍ഷിമേഴ്‌സ് മരുന്നിനുള്ള ഗവേഷണത്തിനായി ചെലവിട്ടു,”റിക്സ് പറഞ്ഞു.

എലി ലില്ലിക്ക് പുറമെ, സെഗ്മെന്റിലെ മറ്റ് സജീവ കമ്പനികളില്‍ ബയോജെന്‍, ഐസൈ, ജോണ്‍സണ്‍ & ജോണ്‍സണ്‍, ഫൈസര്‍ എന്നീ കമ്പനികളും അല്‍ഷിമേഴ്‌സ് മരുന്നിനുള്ള ഗവേഷണങ്ങളില്‍ സജീവമാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version