ആരാധനാലയങ്ങളിലെ പ്രഭുവും നിങ്ങളുടെ ഇടയിലുള്ള ദൈവവും

സി ജെ വേണുഗോപാലെന്ന ആ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒഡീഷയുടെ മല്‍സ്യബന്ധന
മേഖലയുടെ മുഖച്ഛായ മാറ്റിയതെങ്ങനെയെന്ന് അറിയാം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സാധാരണ ഭൂരിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളില്‍ നിക്ഷിപ്തമായ ജോലി മാത്രം ചെയ്ത് വീട്ടില്‍ പോകുമ്പോള്‍ ഒരു പടി കൂടി കടന്ന് തന്റെ ചുറ്റുമുള്ള സമൂഹത്തിന്റെയും ജനതയുടെയും ജീവിതത്തില്‍ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് ശ്രമിക്കുന്ന ചുരുക്കം ചില കര്‍മയോഗികളുണ്ട്. ഇത്തരത്തില്‍ തന്റെ കര്‍മം കൊണ്ട് ഒഡീഷയിലെ തീരദേശ ജനതയ്ക്ക്, മല്‍സ്യത്തൊഴിലാളികള്‍ക്ക് കണ്‍കണ്ട ദൈവമായി മാറിയ ഒരു ഉദ്യോഗസ്ഥനെ കുറിച്ചാണ് ഈ കുറിപ്പ്. സി ജെ വേണുഗോപാലെന്ന ആ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒഡീഷയുടെ മല്‍സ്യബന്ധന
മേഖലയുടെ മുഖച്ഛായ മാറ്റിയതെങ്ങനെയെന്ന് അറിയാം

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ശാന്തമായി, പതിവുപോലെ ജോലിയില്‍ പ്രവേശിച്ചെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഓഫീസിന്
പുറത്ത് നില്‍ക്കുന്ന പതിനഞ്ചോളം ആളുകളുടെ ഒരു കൂട്ടം ഒഴികെ. പരമ്പരാഗത വസ്ത്രം ധരിച്ചിരിക്കുന്ന അവര്‍, കരുത്തരും അല്‍പ്പം പരുക്കന്‍ സ്വഭാവക്കാരുമായി കാണപ്പെട്ടു. സെക്രട്ടറിയെ കാണാനാണ് സംഘം ആദ്യം അകത്തേക്ക് കയറിയത്. അവര്‍ ഏകദേശം അരമണിക്കൂറോളം അകത്ത് ചെലവഴിച്ചിട്ടുണ്ടാകും. അവര്‍ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും സെക്രട്ടറിയും അവരെ യാത്രയാക്കാന്‍ അവരോടൊപ്പം പുറത്തേക്ക് വരുന്നത് ഞങ്ങള്‍ കണ്ടു. ഇത്തരമൊരു കാര്യം അപൂര്‍വ്വമായി സംഭവിക്കാറുണ്ട്. അവര്‍ പോയപ്പോള്‍ എന്നോട് അകത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.

തിരക്കില്‍ നില്‍ക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി സി ജെ വേണുഗോപാലുമായി 10 മിനിറ്റ് കൂടിക്കാഴ്ച നടത്തുക എന്നതാണ് എന്റെ ഉദ്ദേശ്യം. അത് കൃത്യസമയത്ത് പൂര്‍ത്തിയാക്കി ഇറങ്ങാനൊരുങ്ങിയപ്പോള്‍ കൗതുകത്താല്‍ ഞാന്‍ അദ്ദേഹത്തോട് തൊട്ടു മുന്‍പ് യാത്രയായ ആളുകളെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ഒരു നിമിഷം ആലോചിച്ചു, ശേഷം വാച്ചില്‍ നോക്കി എന്നോട് ചോദിച്ചു ‘നിങ്ങള്‍ക്ക് സമയമുണ്ടോ?’. അങ്ങനെയെങ്കില്‍, നമ്മുടെ സംസ്ഥാനത്തെ 200 കോടിയുടെ തുച്ഛമായ സമുദ്രോല്‍പ്പന്ന വ്യവസായം 15000 കോടി രൂപയിലേക്ക് വളര്‍ന്നതിന്റെ കഥ ഞാന്‍ നിങ്ങളോട് പറയും! അത് നടപ്പിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആളുകളായിരുന്നു അല്‍പ്പസമയം മുന്‍പ് ഇവിടെനിന്ന് ഇറങ്ങിപ്പോയത്.

ഇന്റര്‍കോം റിംഗ് ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി അതെടുത്ത് മറുവശത്തുള്ള ആളോട് ഒറിയ ഭാഷയില്‍ എന്തോ പറഞ്ഞു, അത് എനിക്ക് മനസ്സിലായില്ല. എന്നെ നോക്കി അദ്ദേഹം പറഞ്ഞു, ‘മറ്റൊരാള്‍ക്കും ഇപ്പോള്‍ അപ്പോയിന്റ്മെന്റ് ഉണ്ട്, അയാളോട് അകത്തേക്ക് വരാന്‍ പറഞ്ഞു’. ഇത് അദ്ദേഹത്തിനും താല്‍പ്പര്യമുള്ള വിഷയമായിരിക്കാം. ടാറ്റ സ്റ്റീല്‍ സെസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ മണികാന്ത് നായിക് ആയിരുന്നു അകത്തേക്ക് കടന്നുവന്നത്. അന്‍പതുകളുടെ തുടക്കത്തിലുള്ള സുന്ദരനായ ഒരു മനുഷ്യന്‍.

‘ഒരുപക്ഷേ ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്കും താല്‍പ്പര്യമുള്ളതായിരിക്കും,’ ഓഫീസര്‍ തുടര്‍ന്നു. 2005 ലാണ് ഫിഷറീസ് സെക്രട്ടറിയായി താന്‍ ചുമതലയേല്‍ക്കുന്നത്. വലിയ തീരപ്രദേശമുണ്ടായിട്ടും സംസ്ഥാനം ഫിഷറീസ് മേഖലയില്‍ മികച്ച പ്രകടനം നടത്തിയിരുന്നില്ല. എന്തുകൊണ്ടാണ് നമ്മള്‍ പ്രതിവര്‍ഷം 200 കോടി രൂപ വരുമാനത്തിില്‍ കുടുങ്ങിയത്? ഇക്കാര്യം അന്വേഷിക്കാന്‍ ഒരു യാത്ര നടത്താന്‍ വേണുഗോപാല്‍ തീരുമാനിച്ചു.

ഒഡീഷയുടെ 480 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്ത് നൂറോളം മത്സ്യബന്ധന ഗ്രാമങ്ങളുണ്ട്. പിടിക്കുന്ന മല്‍സ്യത്തിന്റെ 90 ശതമാനവും എത്തുന്നത് ഇവയില്‍ 63 ഗ്രാമങ്ങളിലാണ്. ഈ കുഗ്രാമങ്ങളില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദേശീയ പാത, ചെറുകിട മത്സ്യബന്ധന മേഖലകള്‍ക്ക് സഹായകമായി വര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു. വാസ്തവത്തില്‍, ഏറ്റവും അടുത്തുള്ള കണക്റ്റിവിറ്റി അല്ലെങ്കില്‍
ഗതാഗത സൗകര്യമുള്ള റോഡ് മിക്ക ഗ്രാമങ്ങളില്‍ നിന്നും കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു.

ഗഞ്ചം ജില്ലയിലെ ഗോലബന്ധ ഗ്രാമത്തിലേക്കായിരുന്നു വേണുഗോപാലിന്റെ ആദ്യ യാത്ര. വിസ്മയത്തോടെയും അവിശ്വാസത്തോടെയുമാണ് ആളുകള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഗ്രാമം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. അദ്ദേഹം അവിടം കൊണ്ട് നിര്‍ത്തിയില്ല. എല്ലാ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലും സര്‍വേ നടത്താന്‍ ഒരു ടീമിനെ രൂപീകരിച്ചു. സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ മതിയായ ഡാറ്റ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. പിടിക്കുന്നതിന്റെ 90% മീനും 63 കേന്ദ്രങ്ങളില്‍ നിന്നുള്ള സംഭാവനയാണെന്ന് അത് സൂചിപ്പിച്ചു. ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

സര്‍വേ, നഗ്‌നമായ ചില സത്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. ഈ ഗ്രാമങ്ങളില്‍ നിന്ന് പ്രധാന മാര്‍ക്കറ്റുകളിലേക്ക് ഗതാഗതബന്ധം ഇല്ലെന്ന് അത് വ്യക്തമാക്കി. അതിനാല്‍, മീന്‍പിടിത്തവും കച്ചവടവും മിക്കവാറും ഇടനിലക്കാരുടെ കാരുണ്യത്തിലായിരുന്നു. ചെലവായ പണം പോലും തിരിച്ചുപിടിക്കാന്‍ പലപ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല. കണക്റ്റിവിറ്റി ഇല്ല, വിപണിയിലേക്ക് പ്രവേശനമില്ല, മല്‍സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഐസ് ഇല്ല. വട്ടിപ്പലിശക്കാരുടെയും മറ്റും കാരുണ്യത്തിലായിരുന്നു തീരദേശ ഗ്രാമങ്ങളിലെ ജീവിതം. ദാരിദ്ര്യത്തിലും അനിശ്ചിതത്വത്തിലും ജീവിതം ചുറ്റിക്കറങ്ങി.

പലപ്പോഴും, ഭക്ഷണത്തിനുള്ള വക കണ്ടെത്താനാവാതെ പട്ടിണിയിലായിരുന്നു കുടുംബങ്ങള്‍. നടുക്കടലില്‍ കുഴഞ്ഞുവീഴാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ വരുമാനം കണ്ടെത്താന്‍ കടലില്‍ പോകുന്ന അംഗത്തിന് അവരുടെ ഭക്ഷണത്തിന്റെ വിഹിതം കൂടി നല്‍കി. ഭാരിച്ച ഹൃദയത്തോടെ പുരുഷന്മാര്‍ തങ്ങള്‍ക്ക് ഒരു നല്ല കോള് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആ ഭക്ഷണം കഴിച്ചു.

തിരികെ വരുമ്പോഴേക്കും ആരെങ്കിലും മല്‍സ്യം വാങ്ങാന്‍ കാത്തിരിക്കുന്നുണ്ടാവുമെന്ന പ്രതീക്ഷ അവരെ മുന്നോട്ടു നയിച്ചു. പലപ്പോഴും സംഭവിച്ചത് നേരെ വിപരീതമായിരുന്നു.മണലില്‍ സ്ഥാനം പിടിച്ച ഗ്രാമവാസികള്‍ക്ക് നടുവില്‍ കടല്‍ത്തീരത്തെ ചെറിയ കട്ടിലില്‍ ഇരിക്കുമ്പോള്‍, സൂര്യന്‍ അസ്തമിക്കാന്‍ പോകുന്നതായി അദ്ദേഹം കണ്ടു. ഒരു നിമിഷം അദ്ദേഹം ആലോചിച്ചു. തന്റെ ഔദ്യോഗിക അധികാരം ഉപയോഗിച്ച് വേണമെങ്കില്‍ ഒരു തീരുമാനം എടുക്കാം അല്ലെങ്കില്‍ അത് ഉപേക്ഷിക്കാം. ഒരു മാറ്റം വരുത്താന്‍ ദൈവം തനിക്ക് നല്‍കിയ പ്രാധാന്യമുള്ള സ്ഥാനമാണിതെന്ന ചിന്ത അദ്ദേഹത്തില്‍ ഉദിച്ചു.

തടസ്സങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരിക്കെത്തന്നെ ഒരു പരിശ്രമം നടത്തിനോക്കാന്‍ വേണുഗോപാല്‍ തീരുമാനിച്ചു. ഒരു കരട് നിര്‍ദ്ദേശം തയ്യാറാക്കി, അത് ചീഫ് സെക്രട്ടറി സുഭാഷ് പാണി ഐഎഎസിന് സമര്‍പ്പിച്ചു. വാക്കിന് വിലയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ബജറ്റ് തുക ഉയര്‍ന്നതാണ്, ഒപ്പം ചെലവാക്കാവുന്ന പരിധിക്ക് അപ്പുറവുമായിരുന്നു അത്. ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നടപ്പാക്കണമെന്ന് ശരിക്കും ആഗ്രഹമുണ്ടായിരുന്നു.

‘ചെലവും സമയവും കുറയ്ക്കാന്‍ ഒരു ബദല്‍ കണ്ടെത്തൂ, ഏറ്റവും മികച്ചത് എന്താണെന്ന് നമുക്ക് നോക്കാം,’ ചീഫ് സെക്രട്ടറി പറഞ്ഞു. ഐഐഎം അഹമ്മദാബാദില്‍ നിന്ന് എംബിഎയും എന്‍ഐടി വാറങ്കലില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും നേടിയ അഡീഷണല്‍ ചീഫ് സെക്രട്ടറി പിന്‍മാറാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അദ്ദേഹം വീണ്ടും തന്റെ ഡ്രോയിംഗ് ബോര്‍ഡിലേക്ക് പോയി സാധ്യതകള്‍ പുനര്‍നിര്‍മ്മിച്ചു.

മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഗ്രാമങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ റീമാപ്പ് ചെയ്തു. ഒടുവില്‍ ഏകദേശം 30 ദിവസത്തിനുള്ളില്‍ മുന്‍ എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുകയില്‍ പുതിയ പദ്ധതി തയ്യാറായി. തുക അനുവദിച്ച് പ്രവൃത്തി പിഡബ്ല്യുഡിയെ ഏല്‍പ്പിച്ചു. ഇത് ആഴ്ചതോറും അവലോകനം ചെയ്യുകയും
അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.

ഘട്ടം ഘട്ടമായി തീരപ്രദേശത്തുള്ള 63 ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും എല്ലാ റോഡുമായി ബന്ധിപ്പിച്ചു. അതോടൊപ്പം വൈദ്യുതി, ഇന്ധനം നിറയ്ക്കാനുള്ള സ്റ്റേഷനുകള്‍, ഐസ് പ്ലാന്റുകള്‍ തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. 10 വര്‍ഷത്തിനുള്ളില്‍ വ്യാപാരം 2000 കോടിയിലേക്ക് എത്തിക്കാനായിരുന്നു 2005 ല്‍ പദ്ധതിയിട്ടത്. എന്നിരുന്നാലും, ഏകദേശം 15 വര്‍ഷത്തിനുള്ളില്‍ ഇത് 15000 കോടിയായി വളര്‍ന്നു. അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് പരിജ്ഞാനവും മാനേജ്‌മെന്റ് ജ്ഞാനവും ഏറ്റവും പ്രധാനമായി നേതൃത്വവും മത്സ്യത്തൊഴിലാളിയുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ സഹായിച്ചു.

റോഡ് കണക്റ്റിവിറ്റിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വിപണിയും ലഭ്യമായിത്തുടങ്ങി. ഇത് വിലപേശല്‍ ശക്തിയെ അവര്‍ക്ക് അനുകൂലമായി മാറ്റി. അതുവഴി അവരുടെ ഉപജീവനമാര്‍ഗവും മെച്ചപ്പെട്ടു. മത്സ്യത്തൊഴിലാളിക്ക് മല്‍സ്യം കടലില്‍ എവിടെ ലഭിക്കും എന്നതിനെക്കുറിച്ച് പരമ്പരാഗതമായി നല്ല ജ്ഞാനമുണ്ടെന്ന് വേണുഗോപാലിന് അറിയാമായിരുന്നു. പക്ഷേ അവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ആധുനിക ശാസ്ത്ര ഉപകരണങ്ങളും വേണം. സാറ്റലൈറ്റില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിച്ച് മല്‍സ്യത്തൊഴളിലാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ പൊട്ടന്‍ഷ്യല്‍ ഫിഷിംഗ് സോണ്‍ (പിഎഫ്സെഡ്) ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇത് മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സഹായിച്ചു.

അപകടസാധ്യതയുള്ള തൊഴിലായതിനാല്‍ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും 100% ഇന്‍ഷുറന്‍സ് നല്‍കാനും സെക്രട്ടറി തീരുമാനിച്ചു. ഈ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തിന് എല്ലാ വര്‍ഷവും പുരസ്‌കാരം ലഭിച്ചുവരുന്നു. മെച്ചപ്പെട്ട വിപണി ലഭ്യതയും പരമ്പരാഗത അനുഭവവും ശാസ്ത്രീയമായ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മറ്റ് ഇടപെടലുകളും മൂലം വരുമാനം വര്‍ധിച്ചതോടെ ചെലവ് കുറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ വരുമാനവും ക്ഷേമവും മെച്ചപ്പെടുത്താന്‍ സഹായിച്ചു.

തങ്ങളുടെ ജീവിതം മാറ്റിമറിച്ച വ്യക്തിയെ കാണാനുള്ള ‘വാര്‍ഷിക തീര്‍ത്ഥാടന’ത്തിനെത്തിയതായിരുന്നു ഗ്രാമവാസികളുടെ സംഘം.
ദൈവം സര്‍വ്വവ്യാപിയാണെന്ന് പറയപ്പെടുന്നു, ചില സമയങ്ങളില്‍ നാം കര്‍മ്മങ്ങളിലൂടെ ദൈവത്തെ അനുഭവിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ വിധി മാറ്റിയ വ്യക്തിയെ കാണാന്‍ വര്‍ഷത്തില്‍ ഏതാനും യാത്രകള്‍ നടത്തുന്നു. നന്ദിയും സ്നേഹവും വിജയകഥകളും അവര്‍ വഹിക്കുന്നു, ഒരാള്‍ ഒരു കാര്‍ വാങ്ങിയതിന്റേത്, മറ്റൊരാള്‍ കുറച്ച് സ്വര്‍ണം വാങ്ങിയത്, ചിലര്‍ പുതുതായി പണിത വീട്ടിലേക്ക് മാറുകയാണ്, കുട്ടികളുടെ ഉപരിപഠനത്തിനായി ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച്. ഒരു പുഞ്ചിരിയോടെ അവര്‍ വന്ന് അവരുടെ ക്ഷേമം പങ്കിടുമെന്നും അവരുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ ഏതൊരു ഉദ്യോഗസ്ഥന്റെയും ഏറ്റവും വലിയ സംതൃപ്തിയാണതെന്നും അദ്ദേഹം പറഞ്ഞു.

(സമുദ്ര ഷിപ്പ്യാര്‍ഡ് സിഎംഡിയാണ് ലേഖകന്‍)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version