കംപ്യൂട്ടര്‍ ശേഷി ഉയര്‍ത്താന്‍ ഇന്ത്യ; 10,000 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

ലോകത്തിലെ 20 ശതമാനം ഡാറ്റയും ഇന്ത്യയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജിറ്റ്ഹബ് എഐ പ്രോജക്ടുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമെന്ന സ്ഥാനവും ഇന്ത്യയ്ക്കുണ്ട്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

രാജ്യത്തെ കംപ്യൂട്ടര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ അടുത്ത 18 മാസത്തിനുള്ളില്‍ 10,000 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ (ജിപിയു) ഏറ്റെടുക്കുമെന്ന് മുന്‍ നിതി ആയോഗ് സിഇഒയും ഇന്ത്യയുടെ ജി20 ഷെര്‍പ്പയുമായ അമിതാഭ് കാന്ത്. ഇത് ഇന്ത്യയുടെ പ്രോസസ്സിംഗ് പവര്‍ വര്‍ദ്ധിപ്പിക്കുമെന്നും അമിതാഭ് കാന്ത് പറഞ്ഞു.

‘ലോകത്തിലെ 20 ശതമാനം ഡാറ്റയും ഇന്ത്യയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജിറ്റ്ഹബ് എഐ പ്രോജക്ടുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമെന്ന സ്ഥാനവും ഇന്ത്യയ്ക്കുണ്ട്. ഇത് ലോകമെമ്പാടുമുള്ള എഐ പ്രോജക്റ്റുകളുടെ 19 ശതമാനമാണ്. അന്താരാഷ്ട്ര തലത്തില്‍ എഐ വികസനത്തില്‍ ഞങ്ങളുടെ ഊര്‍ജ്ജസ്വലവും സജീവവുമായ ഇടപെടല്‍ ഇത് പ്രകടമാക്കുന്നു,’ കാന്ത് തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, മാനവ വികസന സൂചികകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യക്ക് എഐ നിര്‍ണായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റ സെന്റര്‍ കപ്പാസിറ്റിയില്‍ 950 മെഗാവാട്ട് കപ്പാസിറ്റിയോടെ ഓസ്‌ട്രേലിയ, ഹോങ്കോംഗ്, ജപ്പാന്‍, സിംഗപ്പൂര്‍, കൊറിയ എന്നീ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ ഏഷ്യാ പസഫിക് മേഖലയിലെ മുന്‍നിര രാജ്യമായി

ഡാറ്റ സെന്റര്‍ കപ്പാസിറ്റിയില്‍ 950 മെഗാവാട്ട് കപ്പാസിറ്റിയോടെ ഓസ്‌ട്രേലിയ, ഹോങ്കോംഗ്, ജപ്പാന്‍, സിംഗപ്പൂര്‍, കൊറിയ എന്നീ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ ഏഷ്യാ പസഫിക് മേഖലയിലെ മുന്‍നിര രാജ്യമായതായി സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ റിപ്പോര്‍ട്ട് പറയുന്നു. 2024 നും 2026 നും ഇടയില്‍ ഇന്ത്യ 850 മെഗാവാട്ട് ഡാറ്റാ സെന്റര്‍ ശേഷി കൂടി കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇത് മേഖലയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ്.

വിദൂര ഡാറ്റ സംഭരണത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്ന നെറ്റ്വര്‍ക്ക് ചെയ്ത സെര്‍വറുകളുടെ വലിയ ഗ്രൂപ്പുകളാണ് ഡാറ്റാ സെന്ററുകള്‍. കെയര്‍എഡ്ജ് റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ഡാറ്റാ സെന്റര്‍ വ്യവസായം അതിന്റെ ശേഷി 2023-ല്‍ ഏകദേശം 0.9 ഗിഗാവാട്ടില്‍ നിന്ന് 2026-ഓടെ 2 ഗിഗാവാട്ട് ആയി ഇരട്ടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വളര്‍ച്ചയ്ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ മൂലധനച്ചെലവ് വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ 100-ലധികം ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version